Posts

Affective Realism

Image
 Affective Realism നമ്മുടെ മനസ്സിലുള്ളത് തന്നെയാണ് നമ്മുടെ ചുറ്റിലും നമ്മള്‍ കണ്ടെത്തുക. പലരും ചതിയില്‍ പെടുന്നതെന്തുകൊണ്ടാണ്. ഞാന്‍ വിശ്വസിച്ചു അയാളെ. പക്ഷെ ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ല. ഇവള്‍ ഇത്തരക്കാരിയാണെന്ന് കരുതിയില്ല  എന്നൊക്കെ നമ്മള്‍ വിലപിക്കുന്നതെന്തുകൊണ്ടാണ്.  നമ്മുടെ മനസ്സിലുള്ളത് തന്നെയാണ് നമ്മുടെ ചുറ്റിലും നമ്മള്‍ കണ്ടെത്തുക എന്നതാണ് ഇതിന് കാരണം.  പലപ്പോഴും ചതിയില്‍ പോയി ചാടുക നിഷ്‌ക്കളങ്കരായിരിക്കുകയും ചെയ്യും.  നമ്മുടെ മനസ്സില്‍ വളരെ കുഞ്ഞു പ്രായം മുതല്‍ പഞ്ചെന്ദ്രീയങ്ങളിലൂടെ കടന്നു കൂടുന്ന ഓരോ സന്ദേശവുമുപയോഗിച്ചാണ്  നാം ലോകത്തെ കാണുക.  പുതിയതായി തലച്ചോറിലെത്തുന്ന സന്ദേശങ്ങള്‍ വീണ്ടും വീണ്ടും തലച്ചോറില്‍ ശഖരിക്കപ്പെടുകയും നമ്മുടെ അറിവുകള്‍ കൂടുകയും അത് നമുക്ക് ചുറ്റിലുമുള്ള ലോകത്തെ കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ നമ്മെ പ്രാപ്തമാക്കുകയും ചെയ്യും.  നമ്മുടെ വികാരങ്ങളും ഭക്തിയുമെല്ലാം നമ്മള്‍ എന്തു കാണുന്നു, എന്തു കേള്‍ക്കുന്നു, എന്ത് ചിന്തിക്കുന്നു എന്നതിനെയെല്ലാം ഒരു പരിധിവരെ നിയന്ത്രിക്കുന്നുണ്ട്.  വളരെ അന്തവിശ്വാസിയായ ഒരാള്‍ തന്റ ചുറ്റിലുമുള്ളതെല്ലാം ദുര്‍മന്

റയാനയുടെ ദുഃഖം

Image
റയാനയുടെ ദുഃഖം റയാനയുടെ മാതാപിതാക്കള്‍ അറിയപ്പെടുന്ന ഡോക്ടര്‍മാരാണ്.  അവരുടെ ജോലിയോട് റയാനയ്ക്ക് മതിപ്പാണെങ്കിലും സാഹിത്യത്തോടായിരുന്നു അവള്‍ക്ക് ഇഷ്ടവും അടുപ്പവും എല്ലാം. സ്‌കൂളില്‍ പോകാന്‍ തുടങ്ങും മുമ്പെ തുടങ്ങിയതാണ് അവളുടെ സാഹിത്യപ്രണയം. രണ്ടാം ക്ലാസ്സിലെത്തിയപ്പോഴേക്കും കിട്ടിയ ബാലസാഹിത്യമത്രയും വായിച്ചുതീര്‍ത്തിരുന്നു. പിന്നെ വായന കുറച്ചുകൂടി ഗൗരവമുള്ളതായി.  ഭക്ഷണം കഴിക്കണമെങ്കിലും ഉറങ്ങണമെങ്കിലുമൊക്കെ റയാനയ്ക്ക് പുസ്തകം വേണം.  അവള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കുന്നത് അമ്മയല്ല, മറിച്ച് അമ്മയ്ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുന്നത് റയാനയാണ്.  അവള്‍ നാലില്‍ എത്തിയപ്പോള്‍ റയാനയക്ക് ഒരു സഹോദരന്‍ ജനിച്ചു.  തനിക്ക് കളിക്കാന്‍ ഒരാളെ കിട്ടിയപ്പോള്‍ അവള്‍ മതിമറന്നാഹ്ലാദിച്ചു. സദാ കുഞ്ഞിന് കാവലിരിക്കാന്‍ തുടങ്ങി. റോജിന്‍ എന്ന് അവനെ പേരുചൊല്ലി വിളിച്ചത് അവളാണ്. ഇപ്പോള്‍ റയാനയ്ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മാതാപിതാക്കള്‍ക്ക് മനസ്സിലാകുന്നില്ല. തീരെ സംസാരിക്കാറില്ല. പാഠപുസ്തകം തുറക്കുന്നില്ല. മറ്റു പുസ്തകങ്ങള്‍ വായിക്കുന്നതില്‍ കുറവൊന്നുമില്ലതാനും.  എന്തെങ്കിലും ചോദിച്ചാല്‍ സംസാരിക്കാതെ തല ആട്ടി കാണ

Depression

വിഷാദ രോഗത്തിന്റെ പിടിയിലമരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിക്കൂടി വരികയാണ്.  കടുത്ത സമ്മര്‍ദ്ദങ്ങളൊ, സാഹചര്യങ്ങളൊ, ജീവിതത്തില്‍ പെട്ടെന്നു വന്ന വേദനാകരമായ മാറ്റങ്ങളൊ, പ്രിയപ്പെട്ടവരുടെ വേര്‍പാടോ ഒക്കെയാവാം ഇതിനുള്ള കാരണം.   സിനിമ കണ്ടോ, യാത്ര ചെയ്തോ, സുഹൃത്തുക്കളോട് സംസാരിച്ചോ ഈ അവസ്ഥയെ മറി കടക്കാം എന്ന് കരുതി നമ്മളും ചുറ്റുമുള്ളവരും ഇതിനെ  നിസ്സാരമായി കാണും;  എന്നാല്‍ പതുക്കെ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ, ജോലി ചെയ്യാന്‍ കഴിയാതെ, ദിനചര്യകളില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടി വന്നേക്കാം. സാധാരണ നമുക്ക് ചില സമയങ്ങളില്‍ ഉണ്ടാകുന്ന നിരാശയെ വിഷാദമായി കാണാന്‍ കഴിയില്ല. എന്നാല്‍ തുടര്‍ച്ചയായി അത്തരം നിരാശകള്‍  നില നില്‍ക്കുകയും വല്ലാതെ കരച്ചിലും സങ്കടവും തോന്നുകയും, ഉറക്കം നഷ്ടപ്പെടുകയോ കൂടുതല്‍ ഉറങ്ങുകയോ, വിശപ്പ് തീരെ ഇല്ലാതെ ഇരിക്കുകയോ അമിത വിശപ്പ് തോന്നുകയോ ഒക്കെ ചെയ്യമ്പോള്‍,  വിഷാദ രോഗം സംശയിക്കുക! വല്ലാതെ negative ചിന്തകള്‍ മനസ്സിനെ കീഴ്പ്പെടുത്തുത് മൂലം തന്നെ യാതൊന്നിനും കൊള്ളില്ലെന്നും ജീവിതം നിരത്ഥകമാണെന്നും തോന്നിയേക്കാം. പൂര്‍വ്വകാല ജീവിതത്

പ്രണയ ഭ്രാന്തോ പ്രതികാരമോ?

Image
 പ്രണയ ഭ്രാന്തോ പ്രതികാരമോ? ജീനയ്ക്ക് തീരെ വിശപ്പില്ല. വിശക്കാതെ എങ്ങനെ ഭക്ഷണം കഴിക്കും. ദിവസം മുഴുവന്‍ കിടന്നുറങ്ങാനാണിഷ്ടം. മുഖം ആകെ വീങ്ങിയിരിക്കുന്നു. അവളുടെ നിര്‍ജ്ജീവമായ കണ്ണുകള്‍ കരയാന്‍ മറന്നു. നിര്‍വ്വികാര മുഖം അവളിലെ മരവിപ്പ് വിളിച്ചുപറയുന്നുണ്ട്. തലച്ചോറില്‍ വികാരവിചാരങ്ങളെല്ലാം നിശ്ചലമായപോലെ  അമ്മ ജീനയെക്കാള്‍ പേടിച്ച മട്ടുണ്ട്.  അവരോട് പുറത്ത് കാത്തിരിക്കാന്‍ പറഞ്ഞിട്ട് ജീനയോട് സംസാരിച്ചു.  ജീന ഒരു ആര്‍ക്കിടെക്ട് ആണ്.  ചെറുപ്പം മുതലെ അവള്‍ നല്ല മിടുക്കിയായിരുന്നു പഠിക്കാനും കളിക്കാനും എല്ലാം. എന്ത് കൈയ്യില്‍ കിട്ടിയാലും അതുകൊണ്ട് ഒരു മനോഹര കലാരൂപം സൃഷ്ടിക്കുമവള്‍.  കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അവള്‍ ഒരു അത്ഭുതമായിരുന്നു.  സുഹൃത്തുക്കളുടെയും അദ്ധ്യാപകരുടെയും  ജന്മദിനങ്ങള്‍ വന്നാല്‍ ഒരു മനോഹര കലാരൂപമായിരിക്കും അവര്‍ക്ക് അവള്‍ സമ്മാനിക്കുക.  ജീനയുടെ പ്രിയപ്പെട്ട കൂട്ടുകാരുടെയെല്ലാം വീടുകളിലെ ഷോക്കേസ്സുകളില്‍ അവളുടെ കലാസൃഷ്ടികള്‍ കയറിക്കൂടി.  കോളേജിലെത്തിയപ്പോള്‍ അവളുടെ പ്രോജക്ട് വര്‍ക്കുകള്‍ കണ്ട് സഹപാഠികള്‍ക്കെല്ലാം അസൂയയും അരാധനയുമെല്ലാം വേണ്ടതിലേറെയുണ്ടായിരുന്നു.  പല

സ്വയം നിസ്സഹായനായ ഭര്‍ത്താവ്

Image
  പ്രകാശ് ആകെ നിര്‍വ്വികാരനാണ്. ഭാര്യ ഉരുള്‍പ്പൊട്ടിയപോലെ സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്.  കുറ്റപ്പെടുത്തലുകളുടെ കല്ലും ചരലും ചേര്‍ന്ന കലക്കവെള്ളം പ്രകാശിനെ തകര്‍ക്കാനുള്ള സര്‍വ്വ പരിശ്രമവും നടത്തുന്നുണ്ട്.  ഇനിയും തകരാനൊന്നും അവശേഷിക്കുന്നില്ലെന്ന മുഖഭാവമാണവന്. ഭാര്യയുടെ വാക്കുകള്‍ക്ക് ഒരു അര്‍ദ്ധവിരാമം വീണപ്പോള്‍ അയാള്‍ പിറുപിറുത്തു. 'I can't help myself'. എനിക്കും തോന്നി അയാള്‍ കരകയറാന്‍ പറ്റാതെ വീണുപോയിരിക്കുന്നു. ഒരു കച്ചിത്തുരമ്പും കിട്ടിയില്ല.  പലവട്ടം പറഞ്ഞു എനിക്ക് ആരുടെയെങ്കിലും സഹായം വേണമെന്ന്.  ഭാര്യ അവഗണിച്ചു. പകരം കുറെയേറെ ഉപദേശിച്ചു.  വീണ്ടും ആവര്‍ത്തിച്ചാല്‍ ഇങ്ങനെ ആയിരിക്കുകയില്ല പ്രതികരണം എന്ന് താക്കീത് നല്കി. അയാള്‍ സ്വയം ആരുടേയും സഹായം തേടാന്‍ മുതിര്‍ന്നില്ല.  ഭാര്യയുടെ വാക്കുകളോ താക്കീതുകളോ  അയാളുടെ ഹൃദയസ്പന്ദനങ്ങളെ മാറ്റിയതുമില്ല.  അവിടെ താളവും സ്വരവും സ്പന്ദനങ്ങളും മാറിയിട്ടിപ്പോള്‍ നീണ്ട 5 വര്‍ഷമായിരിക്കുന്നു.  പ്രകാശും വീണയും പോസ്റ്റ് ഗ്രാജ്വേഷന്‍ ഒരേ കോളേജിലായിരുന്നു.  തുടര്‍ന്ന് ഇരുവരും ജോലിതേടലായി. രണ്ടു വര്‍ഷത്തെ നിരന്തര പരിശ്രമത്തിനൊടുവില്‍ പ്രക

Life Reconstruction Therapy

Image

bullying

Image
bullying ന് ഇരയായവര്‍ക്ക് അതില്‍നിന്നും കരകയറാന്‍ ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കും. ചിലര്‍ക്ക് അതിന്റെ നോവുകള്‍ വീണ്ടും വീണ്ടും തികട്ടിവന്നുകൊണ്ടെയിരിക്കും. മറ്റുചിലര്‍ക്ക് അതിന്റെ അലയൊലികള്‍ സ്വന്തം പ്രവര്‍ത്തികളിലൂടെ മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു നല്കാനായിരിക്കും ഇഷ്ടം. Bullying സഹപാഠികളില്‍നിന്നൊ, സഹപ്രവര്‍ത്തകരില്‍നിന്നൊ, മേലധികാരികളില്‍നിന്നോ, അദ്ധ്യാപകരില്‍നിന്നൊ, സ്വന്തം മാതാപിതാക്കളില്‍നിന്നും സഹോദരങ്ങളില്‍നിന്നുപോലുമാകാം.  സംരക്ഷിക്കുമെന്ന് കരുതുന്നവര്‍ ശത്രുക്കളെപ്പോലെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന വേദന പലപ്പോഴും ഹദയം തകര്‍ത്തുകളയും.  ആ വേദന കാണാന്‍ ആരുമുണ്ടായെന്ന് വരില്ല. ഒന്നാശ്വസിപ്പിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലൂടെ ജീവിക്കേണ്ടിവരുമ്പോഴാണ് പലര്‍ക്കും മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത്.  ക്രൂരമായ വാക്കുകളും പ്രവര്‍ത്തികളും സഹജീവികളെ എങ്ങനെ ബാധിക്കുമെന്ന് അധികമാരും ചിന്തിക്കാറില്ല.  ക്രൂരമായ വാക്കുകളും പ്രവര്‍ത്തികളുംകൊണ്ട് എങ്ങനെ അപരനെ നിഗ്രഹിക്കാം എന്ന് ചിന്തിക്കാതെ, നമ്മള്‍ സൗമ്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നവരാണെങ്കില്‍ എത്ര നന്നായിരുന്നു.  Bullying ന്