Posts

Showing posts from April, 2021

അല്ലിയുടെ ശരീരത്തിലെ താക്കോല്‍ക്കൂട്ടം

Image
  ഒ രു മദ്ധ്യവേനലവധിക്കാലം. തട്ടമിട്ട ഒരു മൊഞ്ചത്തിക്കുട്ടി അവളുടെ മാതാപിതാക്കളുമായി എന്നെ കാണുവാന്‍ എത്തി. ആ പന്ത്രണ്ടുകാരിയുടെ സുന്ദരമായ മുഖത്തുനിന്നും ഞാന്‍ ആഗ്രഹിച്ചപോലെയുള്ള കുട്ടിത്തവും, നിറഞ്ഞ പുഞ്ചിരിയും എനിക്ക് കാണുവാന്‍ ആയില്ല. ആ സുന്ദര മുഖം വളരെ ഗൌരവതരം ആയിരുന്നു. ചോദിച്ചാല്‍ മാത്രം എന്തെങ്കിലും മൊഴിയുന്ന ചുണ്ടുകള്‍. ചുറ്റിലും ആകാംഷ കലര്‍ന്ന ഭയത്തോടെ എന്തിനെയോ തിരയുന്ന കണ്ണുകള്‍. എന്തായാലും എനിക്ക് എന്തോ പന്തികേട്‌ തോന്നിയിരുന്നു അവളെ കണ്ട മാത്രയില്‍. അവളെ നമുക്ക് ''അല്ലി'' എന്ന് വിളിക്കാം.[ശരിയായ പേര്‍ അതല്ല] അല്ലിയുടെ മാതാപിതാക്കളുമായി ആയിരുന്നു ആദ്യ സെഷന്‍ തുടങ്ങിയത്. വളരെ പ്രസരിപ്പും, പഠനത്തില്‍ നല്ല താല്‍പര്യവും ഉള്ള കുട്ടിയായിരുന്നു അവളെന്ന് അവളുടെ മാതാപിതാക്കള്‍ പറഞ്ഞു. പക്ഷെ വളരെ തീവ്രമായ ഈശ്വരവിശ്വാസവും, ആചാരവും, മതചിന്തകളാലും മനസ്സ് ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു കുടുംബമായിരുന്നു അവരുടേത്. മറ്റു മതത്തി ലുള്ള കുട്ടികളുമായി കൂട്ടുകൂടാനോ, അന്യമതങ്ങളെയോ അവരുടെ ആചാരങ്ങളേയോ ബഹുമാനിക്കുവാന്‍ കഴിയാത്തവണ്ണം അവളുടെ മാതാപിതാക്കളും, പൗരോഹിത്യസമൂഹവും

സ്‌നേഹം

Image
സ്നേഹം എന്നത് ഇന്ന് കമ്പോളത്തില്‍ വിലയ്ക്കു വാങ്ങുവാന്‍ പറ്റുന്ന ഒരു ഉല്‍പ്പന്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആത്മീയ കോര്‍പ്പറേറ്റുകളുടെ മൂല്യാധിഷിടിത ഉല്‍പ്പന്നമാണ്‌  ' സ്നേഹം '  അനുഭവിച്ചറിയേണ്ടുന്ന വികാരം എന്ന നിലയില്‍നിന്ന് ബാഹ്യ പ്രകടനത്തിലൂടെയും ,  പറഞ്ഞറിയിക്കപ്പെടലിലൂടെയും ,  കച്ചവട സാധ്യത ഉള്ള ഉല്‍പ്പന്നമാക്കി കഴിഞ്ഞു ഇക്കൂട്ടര്‍. നമ്മുടെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ആ പ്രകാശത്തെ പുറത്തേക്കു കൊണ്ടുവരുവാനും ലോകമെങ്ങും നന്മയുടെ പ്രകാശം പരത്തുവാനും ശ്രമിക്കേണ്ടതിനുപകരം ആ പ്രകാശത്തെ നമ്മള്‍ പുറത്തു തിരയുകയാണ്.  അങ്ങനെ സ്നേഹത്തെ കണ്ടെത്തുവാന്‍ നമ്മള്‍ ഒരു മതത്തെയോ ,   ഒരു ഗുരുവിനെയോ ,  ഒരു ആത്മീയാചാര്യനെയോ തേടി അലയുകയാണ് . അവരും ഇന്ന് കമ്പോളത്തില്‍ സുലഭം  ,  നമ്മുടെ രുചിക്കും ,  വാസനക്കും അനുസരിച്ച് അവരെ തിരഞ്ഞെടുക്കാം .ഭീതിയും ,  സംഘര്‍ഷവും നിറഞ്ഞ മനസ്സോടെ ജീവിതംനയിക്കുന്ന നമ്മളുടെ ഈ അവസ്ഥയെ ചൂഷണം ചെയ്യുന്ന ഈ കപട ആത്മീയ വയ്താളികന്മാര്‍ നമ്മളെ കൊണ്ടുചെന്നു വീഴ്ത്തുന്നത് തീരാദുഃഖത്തിലേക്കും ,  നിലയില്ലാകയത്തിലേക്കും ആയിരിക്കും.   ലാളിത്യം ഇല്ലാത്ത മനസ്സും ,  കപട സ്നേ

ലഹരിയും ആസക്തിയും

Image
  ലഹരിയും ആസക്തിയും ഇന്നത്തെക്കാലത്ത് ഏറ്റവും കൂടുതല് ‍ ചര് ‍ ച്ചകള് ‍ ക്കു വഴിമരുന്നിടുന്ന സമകാലിക വിഷയമായി ലഹരി എന്ന പദം മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിനെ ഒരു പുരുഷകേന്ദ്രീകൃത വിഷയമായാണ് പലപ്പോഴും തെറ്റിധരിക്കപ്പെട്ടിട്ടുള്ളതും, സ്ത്രീപക്ഷ കര്മ്മോകന്മുഖരായിട്ടുള്ളവരെല്ലാം തന്നെ മുന് ‍ വിധികളോടെ നോക്കിക്കാണുന്നതും. നമ്മുടെ നാടിന്റെ ‍ ഉള്ളതോ, അതോ ഇല്ലാത്തതോ ആയ, അതോ ഉണ്ടെന്നു മേനിപറയുന്ന ഒരു സംസ്കാരവും, ജീവിതസാഹചര്യങ്ങളും വച്ചുകൊണ്ട്, സ്ത്രീകള് ‍ ക്ക് നമ്മള് ‍ ഉദ്ദേശിക്കുന്ന അല്ലെങ്കില് ‍ നിരന്തരം ചര് ‍ ച്ചകള് ‍ ക്കു വിധേയമാകുന്ന ''ലഹരിപദാര് ‍ ത്ഥങ്ങള് ‍ '' എന്ന വസ്തുവിനെ എളുപ്പത്തില് ‍ പ്രാപ്യമാകുന്ന ഒരു സാഹചര്യം ഇല്ലാത്തതിനാലാണ് ഈ വസ്തുക്കളെയും അവയുടെ ഉപഭോഗത്തെയും പുരുഷകേന്ദ്രീകൃതമായി ചിത്രീകരിച്ചു പോകുന്നതും. അടുത്തകാലത്ത്‌ ഇതിനു ചില മാറ്റങ്ങള് ‍ കണ്ടുതുടങ്ങിയിരിക്കുന്നു. സ്ത്രീ പുരുഷനോടൊപ്പം എത്തപ്പെടുവാന് ‍ വേണ്ടി കഠിനമായി പരിശ്രമിക്കുമ്പോള് ‍ അവള് ‍ തനിക്കുണ്ടായിരുന്ന സ്വാഭാവികമായ സ്വത്വത്തെ പലപ്പോഴും അവഗണിക്കുകയും ചെയ്യുമ്പോള് ‍ , അവള് ‍ ഈ സ്വയം ഒരു ഉപഭോഗ

പെണ്ണാകാന്‍ ആഗ്രഹിച്ച മോഹിനി ആട്ടക്കാരന്‍.(Yukthirekha April 2021)

Image
ഒരു കൊച്ചു പെണ്‍കുട്ടി കല്ലുകള്‍ പെറുക്കി കളിക്കുന്നതിനി ടയില്‍ കല്ലുകള്‍ക്ക് മുല്ലപൂവിന്റെ ഗന്ധം അനുഭവപ്പെട്ടു. അതെങ്ങനെ സംഭവിച്ചു എന്ന് കുട്ടി കല്ലുകളോട് ചോദിച്ചു. കല്ലുകള്‍ പറഞ്ഞു ഇന്നലെ ഒരു കുട്ടി ഞങ്ങളുടെ സമീപത്ത് കുറേ മുല്ല പൂക്കള്‍ കൊണ്ടുവന്നിട്ടു. ആ സുഗന്ധമാണ് ഞങ്ങള്‍ക്ക് കിട്ടിയത്.  കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ക്ക് ചീഞ്ഞ മുട്ടയുടെ ദുര്‍ഗ്ഗന്ധമായിരുന്നു. ആരോ ചീഞ്ഞ മുട്ടകള്‍ ഞങ്ങള്‍ക്കരുകില്‍ കൊണ്ടിട്ടിരുന്നു.  (ഈസോപ്പുകഥ) കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് റിട്ടയേഡ് അദ്ധ്യാപകരായ നമ്പതികള്‍  എന്നെ കാണാനെത്തി.  അവര്‍ക്ക് ഒരു മകനാണുള്ളത്. കോളേജ് അദ്ധ്യാപകനായ സോമന്‍.  പക്ഷെ വിവാഹം ചെയ്യാന്‍ ആള്‍ക്ക് താല്പര്യമില്ല. എങ്ങനെയെങ്കിലും മോനെകൊണ്ട് വിവാഹം കഴിപ്പിക്കാനായാണ് നാട്ടിലെ ദേവാലയങ്ങളിലെ നേര്‍ച്ചകാഴ്ചകള്‍ക്കെല്ലാം ഒടുവില്‍ എന്നെ തേടിയെത്തിയിരിക്കുന്നത്.  വിവരവും പക്വതയുമുള്ള ഒരു കോളേജ് അദ്ധ്യാപകനെകൊണ്ട് വിവാഹം കഴിപ്പിക്കക എന്ന ഹെര്‍ക്കുലീന്‍ റ്റാസ്‌ക് ആണ് ഇവര്‍ എനിക്കായി കൊണ്ടുവന്നിരിക്കുന്നത്. പ്രായത്തോടൊപ്പം ശാരീരിക അസ്വസ്തതകള്‍ അവരെ പിടികൂടിയിരിക്കുന്നു.  തങ്ങളുടെ എല്ലാ പ്രതീ

മനുഷ്യനിലെ പ്രകൃതി ( Biophilia )

Image
മനുഷ്യനിലെ പ്രകൃതി ( Biophilia) കൃഷിതോട്ടം, അടുക്കളത്തോട്ടം, പൂന്തോട്ടം, പൂക്കളും പച്ചക്കറികളും, എന്റെ തോട്ടം, വാഴത്തോട്ടം, മുറ്റത്തെ കൃഷി, പ്രകൃതിയുടെ കൂട്ടുകാര്‍ തുടങ്ങി നിരവധി കൃഷിയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളും മൃഗസ്‌നേഹികളുടെ ഗ്രൂപ്പുകളും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമാണിന്ന്. കോവിഡിന്റെ ഭീഷണി തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ലാത്തതിനാലാകാം നമ്മില്‍ പലരുടേയും നേരംപോക്കുകളുടെ മാര്‍ഗ്ഗം ഇപ്പോള്‍ ചെന്നെത്തി നില്‍ക്കുന്നത് ഇത്തരം തോട്ടങ്ങളിലാണ്.  എവിടെ ചെടികള്‍ നടും, മണ്ണ് എങ്ങനെ കണ്ടെത്തും എന്നെല്ലാമാണിപ്പോള്‍ നഗരവാസികളുടെ ചിന്ത. മുമ്പ് റിക്രിയേഷന് വേണ്ടി അവലംബിച്ചിരുന്ന പലതിന്റേയും സ്ഥാനം ഇന്ന് ചെടികളും പൂക്കളും വിത്തുകളും, വളര്‍ത്തുമൃഗങ്ങളും ഏറ്റെടുത്തു.  ഇത് എത്രത്തോളം മനുഷ്യന്റെ മാനസീക-ശാരീരിക ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നത് ചിന്തനീയമാണ്.   Eric Fromm എന്ന അമേരിക്കന്‍ സൈക്കോ അനലിസ്റ്റ് ആണ് ആദ്യമായി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിക്കുന്ന Biophilia യെ ക്കുറിച്ച് അദ്ദേഹത്തിന്റെ പുസ്തകമായ The anat