Posts

Depression

വിഷാദ രോഗത്തിന്റെ പിടിയിലമരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിക്കൂടി വരികയാണ്.  കടുത്ത സമ്മര്‍ദ്ദങ്ങളൊ, സാഹചര്യങ്ങളൊ, ജീവിതത്തില്‍ പെട്ടെന്നു വന്ന വേദനാകരമായ മാറ്റങ്ങളൊ, പ്രിയപ്പെട്ടവരുടെ വേര്‍പാടോ ഒക്കെയാവാം ഇതിനുള്ള കാരണം.   സിനിമ കണ്ടോ, യാത്ര ചെയ്തോ, സുഹൃത്തുക്കളോട് സംസാരിച്ചോ ഈ അവസ്ഥയെ മറി കടക്കാം എന്ന് കരുതി നമ്മളും ചുറ്റുമുള്ളവരും ഇതിനെ  നിസ്സാരമായി കാണും;  എന്നാല്‍ പതുക്കെ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ, ജോലി ചെയ്യാന്‍ കഴിയാതെ, ദിനചര്യകളില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടി വന്നേക്കാം. സാധാരണ നമുക്ക് ചില സമയങ്ങളില്‍ ഉണ്ടാകുന്ന നിരാശയെ വിഷാദമായി കാണാന്‍ കഴിയില്ല. എന്നാല്‍ തുടര്‍ച്ചയായി അത്തരം നിരാശകള്‍  നില നില്‍ക്കുകയും വല്ലാതെ കരച്ചിലും സങ്കടവും തോന്നുകയും, ഉറക്കം നഷ്ടപ്പെടുകയോ കൂടുതല്‍ ഉറങ്ങുകയോ, വിശപ്പ് തീരെ ഇല്ലാതെ ഇരിക്കുകയോ അമിത വിശപ്പ് തോന്നുകയോ ഒക്കെ ചെയ്യമ്പോള്‍,  വിഷാദ രോഗം സംശയിക്കുക! വല്ലാതെ negative ചിന്തകള്‍ മനസ്സിനെ കീഴ്പ്പെടുത്തുത് മൂലം തന്നെ യാതൊന്നിനും കൊള്ളില്ലെന്നും ജീവിതം നിരത്ഥകമാണെന്നും തോന്നിയേക്കാം. പൂര്‍വ്വകാല ജീവിതത്

പ്രണയ ഭ്രാന്തോ പ്രതികാരമോ?

Image
 പ്രണയ ഭ്രാന്തോ പ്രതികാരമോ? ജീനയ്ക്ക് തീരെ വിശപ്പില്ല. വിശക്കാതെ എങ്ങനെ ഭക്ഷണം കഴിക്കും. ദിവസം മുഴുവന്‍ കിടന്നുറങ്ങാനാണിഷ്ടം. മുഖം ആകെ വീങ്ങിയിരിക്കുന്നു. അവളുടെ നിര്‍ജ്ജീവമായ കണ്ണുകള്‍ കരയാന്‍ മറന്നു. നിര്‍വ്വികാര മുഖം അവളിലെ മരവിപ്പ് വിളിച്ചുപറയുന്നുണ്ട്. തലച്ചോറില്‍ വികാരവിചാരങ്ങളെല്ലാം നിശ്ചലമായപോലെ  അമ്മ ജീനയെക്കാള്‍ പേടിച്ച മട്ടുണ്ട്.  അവരോട് പുറത്ത് കാത്തിരിക്കാന്‍ പറഞ്ഞിട്ട് ജീനയോട് സംസാരിച്ചു.  ജീന ഒരു ആര്‍ക്കിടെക്ട് ആണ്.  ചെറുപ്പം മുതലെ അവള്‍ നല്ല മിടുക്കിയായിരുന്നു പഠിക്കാനും കളിക്കാനും എല്ലാം. എന്ത് കൈയ്യില്‍ കിട്ടിയാലും അതുകൊണ്ട് ഒരു മനോഹര കലാരൂപം സൃഷ്ടിക്കുമവള്‍.  കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അവള്‍ ഒരു അത്ഭുതമായിരുന്നു.  സുഹൃത്തുക്കളുടെയും അദ്ധ്യാപകരുടെയും  ജന്മദിനങ്ങള്‍ വന്നാല്‍ ഒരു മനോഹര കലാരൂപമായിരിക്കും അവര്‍ക്ക് അവള്‍ സമ്മാനിക്കുക.  ജീനയുടെ പ്രിയപ്പെട്ട കൂട്ടുകാരുടെയെല്ലാം വീടുകളിലെ ഷോക്കേസ്സുകളില്‍ അവളുടെ കലാസൃഷ്ടികള്‍ കയറിക്കൂടി.  കോളേജിലെത്തിയപ്പോള്‍ അവളുടെ പ്രോജക്ട് വര്‍ക്കുകള്‍ കണ്ട് സഹപാഠികള്‍ക്കെല്ലാം അസൂയയും അരാധനയുമെല്ലാം വേണ്ടതിലേറെയുണ്ടായിരുന്നു.  പല

സ്വയം നിസ്സഹായനായ ഭര്‍ത്താവ്

Image
  പ്രകാശ് ആകെ നിര്‍വ്വികാരനാണ്. ഭാര്യ ഉരുള്‍പ്പൊട്ടിയപോലെ സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്.  കുറ്റപ്പെടുത്തലുകളുടെ കല്ലും ചരലും ചേര്‍ന്ന കലക്കവെള്ളം പ്രകാശിനെ തകര്‍ക്കാനുള്ള സര്‍വ്വ പരിശ്രമവും നടത്തുന്നുണ്ട്.  ഇനിയും തകരാനൊന്നും അവശേഷിക്കുന്നില്ലെന്ന മുഖഭാവമാണവന്. ഭാര്യയുടെ വാക്കുകള്‍ക്ക് ഒരു അര്‍ദ്ധവിരാമം വീണപ്പോള്‍ അയാള്‍ പിറുപിറുത്തു. 'I can't help myself'. എനിക്കും തോന്നി അയാള്‍ കരകയറാന്‍ പറ്റാതെ വീണുപോയിരിക്കുന്നു. ഒരു കച്ചിത്തുരമ്പും കിട്ടിയില്ല.  പലവട്ടം പറഞ്ഞു എനിക്ക് ആരുടെയെങ്കിലും സഹായം വേണമെന്ന്.  ഭാര്യ അവഗണിച്ചു. പകരം കുറെയേറെ ഉപദേശിച്ചു.  വീണ്ടും ആവര്‍ത്തിച്ചാല്‍ ഇങ്ങനെ ആയിരിക്കുകയില്ല പ്രതികരണം എന്ന് താക്കീത് നല്കി. അയാള്‍ സ്വയം ആരുടേയും സഹായം തേടാന്‍ മുതിര്‍ന്നില്ല.  ഭാര്യയുടെ വാക്കുകളോ താക്കീതുകളോ  അയാളുടെ ഹൃദയസ്പന്ദനങ്ങളെ മാറ്റിയതുമില്ല.  അവിടെ താളവും സ്വരവും സ്പന്ദനങ്ങളും മാറിയിട്ടിപ്പോള്‍ നീണ്ട 5 വര്‍ഷമായിരിക്കുന്നു.  പ്രകാശും വീണയും പോസ്റ്റ് ഗ്രാജ്വേഷന്‍ ഒരേ കോളേജിലായിരുന്നു.  തുടര്‍ന്ന് ഇരുവരും ജോലിതേടലായി. രണ്ടു വര്‍ഷത്തെ നിരന്തര പരിശ്രമത്തിനൊടുവില്‍ പ്രക

Life Reconstruction Therapy

Image

bullying

Image
bullying ന് ഇരയായവര്‍ക്ക് അതില്‍നിന്നും കരകയറാന്‍ ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കും. ചിലര്‍ക്ക് അതിന്റെ നോവുകള്‍ വീണ്ടും വീണ്ടും തികട്ടിവന്നുകൊണ്ടെയിരിക്കും. മറ്റുചിലര്‍ക്ക് അതിന്റെ അലയൊലികള്‍ സ്വന്തം പ്രവര്‍ത്തികളിലൂടെ മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു നല്കാനായിരിക്കും ഇഷ്ടം. Bullying സഹപാഠികളില്‍നിന്നൊ, സഹപ്രവര്‍ത്തകരില്‍നിന്നൊ, മേലധികാരികളില്‍നിന്നോ, അദ്ധ്യാപകരില്‍നിന്നൊ, സ്വന്തം മാതാപിതാക്കളില്‍നിന്നും സഹോദരങ്ങളില്‍നിന്നുപോലുമാകാം.  സംരക്ഷിക്കുമെന്ന് കരുതുന്നവര്‍ ശത്രുക്കളെപ്പോലെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന വേദന പലപ്പോഴും ഹദയം തകര്‍ത്തുകളയും.  ആ വേദന കാണാന്‍ ആരുമുണ്ടായെന്ന് വരില്ല. ഒന്നാശ്വസിപ്പിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലൂടെ ജീവിക്കേണ്ടിവരുമ്പോഴാണ് പലര്‍ക്കും മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത്.  ക്രൂരമായ വാക്കുകളും പ്രവര്‍ത്തികളും സഹജീവികളെ എങ്ങനെ ബാധിക്കുമെന്ന് അധികമാരും ചിന്തിക്കാറില്ല.  ക്രൂരമായ വാക്കുകളും പ്രവര്‍ത്തികളുംകൊണ്ട് എങ്ങനെ അപരനെ നിഗ്രഹിക്കാം എന്ന് ചിന്തിക്കാതെ, നമ്മള്‍ സൗമ്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നവരാണെങ്കില്‍ എത്ര നന്നായിരുന്നു.  Bullying ന്

പഠിച്ചു മടുത്ത കുട്ടി (Exam Fear)

Image
പഠിച്ചു മടുത്ത കുട്ടി (Exam Fear)   നിത്യജീവിതത്തില്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന ഒരു ഡോക്ടറും പഠനകാലത്ത് റാങ്ക് വാങ്ങിയിരുന്നവരാണോ എന്ന് അന്വേഷിക്കാറില്ല.  ജീവിതസാഹചര്യങ്ങളില്‍ നമ്മള്‍ സമീപിക്കുന്ന ഒരാളുടേയും പഠനകാലത്തെ കഴിവുകളെക്കുറിച്ചോ മാര്‍ക്കിനെ ക്കുറിച്ചോ ആരും തിരക്കാറില്ല.  റാങ്ക് വാങ്ങുന്നവരെല്ലാം ജീവിതവിജയം നേടുന്നവരാണ് അല്ലെങ്കില്‍ അവരാണ് മിടുക്കരെന്ന അബദ്ധധാരണയിലാണ് നമ്മള്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരുന്നത്. അത്തരം ചിന്തകള്‍ കൂടുകൂട്ടിയ മനസ്സുമായി സ്വയം ഇകഴ്ത്തലുകളുടെ പാതാളക്കുഴിയിലകപ്പെട്ട ഒരു കുട്ടിയാണ് എന്റെ മുമ്പിലിരുന്നു ദീനം ദീനം കരയുന്നത്.  മാര്‍ക്ക് വാങ്ങാനാകാത്തവരെല്ലാം മണ്ടന്മാരാണ്. താനും അത്തരം ഒരു മണ്ടനാണ്. തന്റെ തലച്ചോറില്‍ ഒന്നും permanent memory യിലേയക്ക് ശേഖരിക്കപ്പെടുന്നില്ല.  പഠിച്ചിട്ട് ഇനി കാര്യമൊന്നുമില്ല എന്നു തുടങ്ങി ആദവിന് പറയാനും സങ്കടപ്പെടാനും നൂറു കാരണങ്ങളുണ്ട്.  താന്‍ ജീവീതം നശിപ്പിക്കുകയാണ്.  പരീക്ഷ ഇങ്ങ് അടുത്തെത്തി. ഇനി പഠിക്കാനൊന്നും സമയമില്ല.  അതുകൊണ്ട് കൗണ്‍സലിംഗിനും തനിക്ക് സമയമില്ല.  ആദവിന് കഠിനമായ ഭയവും നൈരാശ്യവും ഉറക്കമില്ലായ്മയും പിടിക

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

Image
 കുടുംബ കലഹങ്ങളും വിവാഹമോചനകേസ്സുകളും നമുക്കിടയില്‍ കൂടിവരികയാണ്.  ഒന്നിച്ചുജീവിക്കണ്ടയെന്ന് ദമ്പതികള്‍ തീരുമാനിക്കുന്നതിന് ആരോഗ്യകരവും അനാരോഗ്യകരവുമായ കാരണങ്ങള്‍ നിരവധിയാണ്.  വിശ്വാസവഞ്ചന, മദ്യം, മയക്കുമരുന്ന്, സ്വഭാവവൈകൃതങ്ങള്‍, സംശയരോഗം, അടിമത്വമനോഭാവം തുടങ്ങി സാധാരണ പറയുന്ന തരത്തിലുള്ള യാതൊരു കാരണവുമായിരുന്നില്ല രാധികയ്ക്ക് പറയാനുണ്ടായിരുന്നത്.  ഫാമിലി കൗണ്‍സലിംഗിന് എത്തുന്നവര്‍ സാധാരണയായി കരഞ്ഞു കലങ്ങിയ കണ്ണും വീര്‍ത്ത മുഖവുമായാണ് എത്തുക. കൂടെ മാതാപിതാക്കളും ബന്ധുജനങ്ങളുമായി നിരവധിപേര്‍ അകമ്പടിയായും ഉണ്ടാകും.  രാധികയും ഭര്‍ത്താവും പക്ഷെ ഒന്നിച്ചാണ് വന്നത്. വളരെ സൗഹൃദത്തോടെയാണ് ഇരുവരും ഇടപെടുന്നതും. സംസാരിച്ചുതുടങ്ങിയപ്പോള്‍ മാതൃകാദമ്പതികളാണെന്ന് തോന്നി്.  രാധികയാണ് ആവശ്യപ്പെട്ടത് തനിച്ച് സംസാരിക്കണമെന്ന്.  എറണാകുളം പട്ടണത്തിലാണ് രാധിക ജനിച്ചുവളര്‍ന്നത്.  അച്ഛനും അമ്മയും കേന്ദ്രസര്‍ക്കാര്‍ ഉദ്ദോഗസ്ഥരായിരുന്നതിനാല്‍ത്തന്നെ രാധികയ്ക്ക് ജീവിതപ്രാരാബ്ദങ്ങളൊന്നും അറിയാതെയാണ് വളര്‍ന്നത്.  പഠിക്കാന്‍ നല്ല മിടുക്കിയായിരുന്ന അവള്‍ ബിടെക്കും എംടെക്കും നല്ല മാര്‍ക്കോടെയാണ് പാസ്സായത്. തുടര്‍ന്